ഭാഗം-1

സി വി ബാലകൃഷ്ണന്റെ ഒരു കഥയിലെ ഒരു പെണ്‍കുട്ടി, ആ കഥ വായിച്ച ഭൂരിഭാഗം പേരുടേയും മനസ്സില്‍ ആ പെൺകുട്ടി മായാതെ നില്‍ക്കുന്നുണ്ടാകും.  സ്‌ക്കൂളിലേക്കുള്ള വഴിയില്‍ ദുഷ്ടനായൊരാള്‍ അവളുടെ ചോറ്റുപാത്രം തട്ടിപ്പറിച്ചു.  ഉച്ചയ്ക്ക് കഴിക്കാന്‍ അവള്‍ കരുതിയിരുന്ന ഭക്ഷണം മുഴുവനും അയാള്‍ കഴിച്ചുതീര്‍ത്തു.  പാത്രം തിരികെ കിട്ടുന്നതുവരെ അവള്‍ അവിടെത്തന്നെ നിന്നു.  പാത്രം കിട്ടിയപ്പോള്‍ അവള്‍ചോദിച്ചു. 'ഇത്രേം വല്യവയറുനിറയാന്‍ ഇത്രകുറച്ച് ചോറ് മതിയോ.'  നിഷ്‌കളങ്കമായ ആ ചോദ്യം കേട്ടപ്പോള്‍ ആ മനുഷ്യന് കരയാതിരിക്കാനായില്ല.  മുറിവേറ്റ മൃഗം പോലെ അയാള്‍ നിലവിളിച്ച് ഓടിപ്പോയി.  ഒന്ന് ഓര്‍ത്തുനോക്കൂ...  ഇങ്ങനെയൊരു കുഞ്ഞാണ് മുതിര്‍ന്നപ്പോള്‍ നമ്മളില്‍ നിന്നും ഇറങ്ങിപ്പോയത്.  വേഗം കരഞ്ഞും, അതിലേറെ വേഗം അതൊക്കെ മറന്നും, കാണുന്നതെല്ലാം ആദ്യ കാഴ്ചപോലെ അത്ഭുതം കൂറിയും, മുന്‍വിധികളില്ലാതെ മറ്റുള്ളവരെ സ്‌നേഹിച്ചും നടന്ന ബാല്യത്തിന്റെ അടരുകള്‍ നമുക്ക് എവിടെയാണ് കളഞ്ഞുപോയത്.  അഹംബോധം ഇല്ലാതെ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ മുതിര്‍ന്നപ്പോള്‍ നാം മറന്നുപോയതാണോ? കളഞ്ഞുപോയവ കണ്ടെത്തുമ്പോള്‍ ലഭിക്കുന്ന സന്തോഷം, ബാല്യത്തിലെ നന്മകളെ തിരിച്ചെടുക്കുമ്പോള്‍, ആ സന്തോഷം നമുക്ക് അനുഭവിക്കാനാവുക തന്നെ ചെയ്യും.

ആ സന്തോഷത്തെ വീണ്ടെടുക്കാന്‍, കളഞ്ഞപോയവയെ , നഷ്ടപ്പെട്ടവയെ തുന്നിച്ചേര്‍ക്കാന്‍ നമ്മുടെ ഇന്നുകള്‍ക്കും നാളെകള്‍ക്കും കഴിയട്ടെ - ശുഭദിനം 

0 comments:

Post a Comment