Part - 88

മികച്ച ഗുരുവിനെ തേടി ആ യുവാവ് യാത്രതിരിച്ചു.  ഒരു സ്ഥലത്തെത്തിയപ്പോള്‍ മരച്ചുവട്ടില്‍ ഒരു മധ്യവയസ്‌കന്‍ ഇരിക്കുന്നുണ്ടായിരുന്നു.  അദ്ദേഹത്തോട് അക്കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം കുറച്ചുപേരുടെ വിലാസങ്ങള്‍ നല്‍കി.  അലഞ്ഞുതിരിഞ്ഞ ആ യുവാവ് ഗുരുവിനെ കണ്ടെത്താനാകാതെ നിരാശനായി മടങ്ങി. പഴയ മരച്ചുവട്ടില്‍ അതേ ആള്‍ തൂവെള്ളതാടിയും മുടിയുമൊക്കെയായി ഇരിക്കുന്നു.    ആ മടങ്ങിവരവില്‍ താന്‍ അന്വേഷിച്ചു നടന്ന ഗുരുവിനെ അയാള്‍ കണ്ടെത്തി. അയാള്‍ പറഞ്ഞു: ഇതാണ് ഞാന്‍ തേടി നടന്നഗുരു. എന്തുകൊണ്ടാണ് അങ്ങ് അന്ന് ഈ സത്യങ്ങള്‍ വെളിപ്പെടുത്താതെ മറ്റു വിലാസങ്ങള്‍ തന്നത്.  അപ്പോള്‍ ഗുരു പറഞ്ഞു: ' അന്ന് എന്നെ തിരിച്ചറിയാനുള്ള വളര്‍ച്ച നിനക്കുണ്ടായിരുന്നില്ല.  ഇപ്പോള്‍ നീ അതിനു പ്രാപ്തനായിരിക്കുന്നു.  നീ നടത്തിയ ആ യാത്രകളാണ് നിനക്ക് പ്രാപ്തി നേടിതന്നത്. '  അനുഭവങ്ങള്‍ ഇല്ലാത്തവര്‍ അകകാമ്പ് ഇല്ലാത്തവരാണ്.  അന്വേഷിച്ചു നടക്കുന്നവര്‍ കടന്നുപോകുന്ന അതുല്യ അനുഭവങ്ങളാണ് അവര്‍ കണ്ടെത്തിയ സത്യത്തേക്കാള്‍ നിര്‍ണായകം.  എവിടെയോ ഉള്ള എന്തിനേയോ ലക്ഷ്യമാക്കി അതിവേഗം പായുന്നതിനിടെ, കാണേണ്ടവയെ കാണാതെയും, അറിയേണ്ടവയെ അറിയാതെയും പോകുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം.  അന്വേഷിച്ചു കണ്ടുകിട്ടിയില്ല എന്നതിനേക്കാള്‍ ഹൃദയഭേദകമാണ് കൂടെയുണ്ടായിട്ടും തിരിച്ചറിയാതെ പോകുന്നത്.  ആദ്യ യാത്രയില്‍ പല കാഴ്ചകളും, അവ എത്ര ശ്രേഷ്ടമായിരുന്നാലും ശ്രദ്ധിക്കപ്പെടാതെ പോകും.  ആവര്‍ത്തിക്കപ്പെടുന്ന യാത്രകളാണ് നിഷേധിച്ച പലതും എത്ര നിര്‍ണ്ണായകമായിരുന്നുവെന്ന് നമുക്ക് കാ
ട്ടിത്തരുന്നത്.  ഒരു ലക്ഷ്യവും ഒന്നാം ദിവസം തന്നെ പൂര്‍ത്തീകരിക്കപ്പെടാറില്ല.  ഒരു തിരിച്ചുവരവും അപമാനത്തിനും അവഹേളനത്തിനുമുള്ള കാരണവുമല്ല.  എന്ത് തിരിച്ചറിയുന്നതിനും ഒരു പിന്‍വാങ്ങല്‍ നല്ലതാണ്.  നമ്മുടെ ഓരോ സഞ്ചാരവും തിരിച്ചറിവിന്റെ യാത്രകളായി മാറട്ടെ - ശുഭദിനം 

0 comments:

Post a Comment