Part -12

അയാൾ പതിവായി ഒരു ഹോട്ടലിൽ നിന്ന് തന്നെയാണ് ഭക്ഷണം കഴിക്കുന്നത്. ഓർഡർ സ്വീകരിക്കുന്ന ആളുടെ കയ്യിൽ പണം മുൻകൂറായി നൽകുന്നതാണ് അവിടത്തെ രീതി. എല്ലാത്തവണയും കൃത്യം തുകതന്നെ  നൽകുന്നത് കണ്ട് വിളമ്പുകാരൻ അയാളോട് ചോദിച്ചു:  താങ്കളുടെ കയ്യിൽ എങ്ങനെയാണ് എന്നും കൃത്യം ചില്ലറ കാണുന്നത്?  അയാൾ പറഞ്ഞു: എനിക്കൊരു അത്ഭുതവിളക്ക് കിട്ടി അതിൽ നിന്നും പ്രത്യക്ഷപ്പെട്ട ഭൂതം വരം നൽകി.  എന്തു വാങ്ങിയാലും അതിനുള്ള കൃത്യം തുക എന്റെ പോക്കറ്റിൽ കാണും. വിളമ്പുകാരൻ പറഞ്ഞു:  നിങ്ങൾ എന്തൊരു മണ്ടനാണ്..  സാധാരണ എല്ലാവരും കോടികൾ ചോദിക്കും,  നിങ്ങൾ ചില്ലറ ചോദിക്കുന്നു... അപ്പോൾ അയാൾ പറഞ്ഞു:  കോടികൾ ഒരുമിച്ചു കിട്ടിയിട്ട് എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുന്നതോ?  അതോ ഓരോ സമയത്തും വേണ്ടത് അപ്പോൾ ലഭിക്കുന്നതോ...  ഏതാണ് മെച്ചം? "  വിളമ്പുകാരന് മറുപടി ഉണ്ടായിരുന്നില്ല.  ആധിക്യമാണ് ആഡംബരങ്ങളുടെയും അനാവശ്യങ്ങളുടെയും ആദ്യകാരണം.  ലഭിക്കുന്നതൊന്നും അളന്ന് ഉപയോഗിക്കാനാകില്ല. അവയോടുള്ള മനോഭാവം തന്നെ നിസ്സംഗതയും നിസ്സാരതയും ആയിരിക്കും. സമ്പാദിക്കാൻ അറിയാത്തവന് നന്നായി അത് ചെലവഴിക്കാനും അറിയില്ല. കരുതലും നിക്ഷേപവും അനാവശ്യം എന്നല്ല, പക്ഷേ അവയുടെ വലിപ്പം കൊണ്ട് കാഴ്ച മറന്നുപോകരുത്. ഉപയോഗിക്കാതെ വച്ചിരിക്കുന്ന നിധിയുടെ അളവല്ല അയാളുടെ ജീവിതത്തിലെ വിജയത്തിന് തെളിവ്,  ഫലപ്രദമായും ഗുണനിലവാരത്തോടയും  ചിലവഴിച്ച സമയവും സമ്പാദ്യവും ആകും  ജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠമായ മുതൽമുടക്ക്. ആർത്തിക്കു  അനുസരിച്ചല്ലാതെ ആവശ്യങ്ങൾക്കനുസരിച്ച് സമ്പാദ്യവും ചെലവും ക്രമീകരിക്കാൻ നമുക്കാകട്ടെ - ശുഭദിനം

0 comments:

Post a Comment