ഹിറ്റ്ലറിന്റെ നരകത്തടവിൽ ലക്ഷക്കണക്കായ ജൂതകുടുംബങ്ങൾ മരണം കാത്തുകിടക്കുന്ന കാലം. ചില അടിയന്തിരാവശ്യങ്ങൾക്ക് ഡോക്ടർമാരെ അവിടേക്ക് കൊണ്ടുവരാറുണ്ട്. ആശുപത്രിയിലെ ആംബുലൻസിലാണ് അവർ വരിക. അങ്ങോട്ടെത്തുന്ന ഡോക്ടർമാരുടെയെല്ലാം കൂടെ നഴ്സായ ഒരു പെൺകുട്ടി വരും. അനേകം തവണ അവളവിടെ വന്നുപോയി. വർഷങ്ങൾ കഴിഞ്ഞാണ് ലോകം ആ വലിയ വാർത്തയറിഞ്ഞത്. ഓരോ തവണ വന്നുപോകുമ്പോഴും അവൾ, തടവിൽക്കഴിയുന്ന കുട്ടികളെ സൂത്രത്തിൽ പുറത്തെത്തിക്കും. കുട്ടികൾ കരഞ്ഞാൽ കാവൽക്കാർ അറിയും. കരയാതിരിക്കാൻ ചിലപ്പോൾ നേരിയ അളവിലുള്ള ഉറക്കഗുളിക നൽകും. മറ്റു ചിലപ്പൊൾ വീട്ടിലെ നായയെ കൂട്ടിവരും. ആംബുലൻസിൽ വെച്ച് നായ ഉറക്കെ കുരയ്ക്കും. കുഞ്ഞുങ്ങളുടെ കരച്ചിൽ കാവൽക്കാർ കേൾക്കില്ല. മൂവായിരത്തോളം കുഞ്ഞുങ്ങളെ അവൾ ജീവിതത്തിന്റെ ആകാശത്തേക്ക് തുറന്നുവിട്ടു. അയേന സെല്ലർ എന്ന ധീരയായ പെണ്‍കുട്ടിയുടെ കഥയാണിത്.
അത്യന്തം അപകടമുള്ള ഈ പ്രവൃത്തിക്ക് എങ്ങനെ ധൈര്യം കിട്ടി എന്ന ചോദ്യത്തിന് അവൾ നൽകിയ മറുപടിയാണ് പ്രധാനം; അവളുടെ അച്ഛൻ ഡോക്ടറായിരുന്നു. നാട്ടിലാകെ ഗുരുതരമായ പകർച്ചപ്പനി ബാധിച്ച കാലം. രോഗികളെ ചികിത്സിക്കാൻ ഭയന്ന് ഡോക്ടർമാരെല്ലാം നാടുവിട്ടുപോയി. ഇദ്ദേഹം പനി ബാധിച്ചവരെയെല്ലാം വീടുകളിൽപ്പോയി ചികിത്സിച്ചു. കുറേ പേരെ രക്ഷിച്ചു. പക്ഷേ, പനി ഒടുവിൽ അയാളെയും തേടിയെത്തി. അധികം വൈകാതെ അദ്ദേഹം മരിക്കുകയും ചെയ്തു. മരണത്തിന്റെ ഏതാനും നിമിഷങ്ങൾക്കു മുമ്പ് മകളെ അരികിലേക്ക് വിളിച്ചു. ഒറ്റക്കാര്യം അവളോട് പറഞ്ഞു: ‘ഒരാൾ മുങ്ങിമരിക്കുന്നത് കണ്ടാൽ നിനക്ക് നീന്തലറിയില്ലെങ്കിലും അയാളെ രക്ഷിക്കാൻ എടുത്തുചാടണം. കാരുണ്യമാണ് ഈ ലോകത്ത് ബാക്കിവെക്കാവുന്ന ഏറ്റവും നല്ല ഓർമ. '
അതെ.നമുക്ക് നീന്തലറിയുമോ എന്നതല്ല. നമ്മളൊന്ന് കൈനീട്ടിയാൽ പിടിച്ചുകേറാൻ കാത്തിരിക്കുന്ന ഒരാൾക്കെങ്കിലും അത് നൽകുന്നുണ്ടോ എന്നതാണ് കാര്യം. കനിവോടെയുള്ളൊരു പുഞ്ചിരി മതിയാകും, ചിലർക്കെങ്കിലും മുറിവിലുമ്മ വെക്കുന്നതുപോലെ സാന്ത്വനമേകാൻ. ‘ഒരാൾ തനിക്കുവേണ്ടി ഏറ്റവും നന്നായി പ്രവർത്തിച്ചത് മറ്റുള്ളവർക്കായി പ്രവർത്തിച്ചപ്പോളായിരുന്നു’ എന്ന ഓര്‍മ്മപ്പെടുത്തലോടെ... - ശുഭദിനം
അത്യന്തം അപകടമുള്ള ഈ പ്രവൃത്തിക്ക് എങ്ങനെ ധൈര്യം കിട്ടി എന്ന ചോദ്യത്തിന് അവൾ നൽകിയ മറുപടിയാണ് പ്രധാനം; അവളുടെ അച്ഛൻ ഡോക്ടറായിരുന്നു. നാട്ടിലാകെ ഗുരുതരമായ പകർച്ചപ്പനി ബാധിച്ച കാലം. രോഗികളെ ചികിത്സിക്കാൻ ഭയന്ന് ഡോക്ടർമാരെല്ലാം നാടുവിട്ടുപോയി. ഇദ്ദേഹം പനി ബാധിച്ചവരെയെല്ലാം വീടുകളിൽപ്പോയി ചികിത്സിച്ചു. കുറേ പേരെ രക്ഷിച്ചു. പക്ഷേ, പനി ഒടുവിൽ അയാളെയും തേടിയെത്തി. അധികം വൈകാതെ അദ്ദേഹം മരിക്കുകയും ചെയ്തു. മരണത്തിന്റെ ഏതാനും നിമിഷങ്ങൾക്കു മുമ്പ് മകളെ അരികിലേക്ക് വിളിച്ചു. ഒറ്റക്കാര്യം അവളോട് പറഞ്ഞു: ‘ഒരാൾ മുങ്ങിമരിക്കുന്നത് കണ്ടാൽ നിനക്ക് നീന്തലറിയില്ലെങ്കിലും അയാളെ രക്ഷിക്കാൻ എടുത്തുചാടണം. കാരുണ്യമാണ് ഈ ലോകത്ത് ബാക്കിവെക്കാവുന്ന ഏറ്റവും നല്ല ഓർമ. '
അതെ.നമുക്ക് നീന്തലറിയുമോ എന്നതല്ല. നമ്മളൊന്ന് കൈനീട്ടിയാൽ പിടിച്ചുകേറാൻ കാത്തിരിക്കുന്ന ഒരാൾക്കെങ്കിലും അത് നൽകുന്നുണ്ടോ എന്നതാണ് കാര്യം. കനിവോടെയുള്ളൊരു പുഞ്ചിരി മതിയാകും, ചിലർക്കെങ്കിലും മുറിവിലുമ്മ വെക്കുന്നതുപോലെ സാന്ത്വനമേകാൻ. ‘ഒരാൾ തനിക്കുവേണ്ടി ഏറ്റവും നന്നായി പ്രവർത്തിച്ചത് മറ്റുള്ളവർക്കായി പ്രവർത്തിച്ചപ്പോളായിരുന്നു’ എന്ന ഓര്‍മ്മപ്പെടുത്തലോടെ... - ശുഭദിനം

0 comments:
Post a Comment