Part -16

ഭര്‍ത്താവ് തത്വശാസ്ത്രത്തില്‍ ഗവേഷണം നടത്തുകയാണ്.  ഭാര്യക്കൊരു സംശയം - ഭര്‍ത്താവിനു തന്നോടുള്ള സ്‌നേഹം കുറയുന്നുണ്ടോ.  പണ്ടു തന്റെ കാര്യങ്ങളില്‍ കുറച്ചുകൂടി ശ്രദ്ധിക്കുമായിരുന്നു.  ഒരു ദിവസം അവള്‍ ഇക്കാര്യം ഭര്‍ത്താവിനോട് ചോദിച്ചു.  താങ്കള്‍ എന്തുകൊണ്ടാണ് എന്നെ ഇത്ര തീവ്രമായി സ്‌നേഹിക്കുന്നത്?  അപ്പോള്‍ അദ്ദേഹം തിരിച്ചുചോദിച്ചു - തീവ്രത എന്നതുകൊണ്ട് നീ എന്താണ് ഉദ്ദേശിക്കുന്നത്, സ്‌നേഹപ്രകടനത്തിന്റെ ആവര്‍ത്തനമാണോ, സത്താപരമായ ഗുണനിലവാരമാണോ വാക്കുകളിലെ ഊഷ്മളതയാണോ അതോ എന്റെ മൗലികമായ സമീപനമാണോ.... ഉത്തരമില്ലാത്തതുകൊണ്ട് ഭാര്യ പിന്നീട് ഒന്നും ചോദിച്ചില്ല.  അറിവ് എങ്ങനെ എപ്പോള്‍ എവിടെ ഉപയോഗിക്കണമെന്ന അറിവാണ് യഥാര്‍ത്ഥ അറിവ്.  സംവേദനക്ഷമതയില്ലാത്ത, പരസ്പരം മനസ്സിലാകാത്ത സംഭാഷണങ്ങലും സംവാദങ്ങളുമാണ് എല്ലാ അകല്‍ച്ചകളുടേയും ആദ്യകാരണം.  നമ്മള്‍ എന്താണോ അതാകണം, എവിടെയാണോ അവിടെ ആയിരിക്കുകയും വേണം.  വീടിനുള്ളില്‍ വീട്ടുകാരനും തൊഴില്‍ സ്ഥലത്തു തൊഴിലാളിയുമാകണം.  ഒരു സ്ഥലത്തെ വികാരങ്ങളും വിചാരങ്ങളും മറ്റൊരിടത്തേക്കു കടന്നാല്‍ എല്ലായിടങ്ങളും പ്രശ്‌നബാധിതമാകും.  വീട്ടിലുള്ളവര്‍ പ്രതീക്ഷിക്കുന്നത് ഭര്‍ത്താവിനേയോ, ഭാര്യയേയോ, അചഛനേയോ, അമ്മയേയോ ഒക്കെയാണ്.  അവിടെ പ്രസിഡന്റിന്റേയോ, ഉദ്യാഗസ്ഥന്റേയോ മനഃസ്ഥിതിയ്ക്ക് പ്രസക്തിയില്ല. 

ഇടങ്ങള്‍ക്കനുസരിച്ച് ഇടപെടാനും ഓരോയിടവും എന്തിനുവേണ്ടി നിലകൊള്ളുന്നോ അതിനുവേണ്ടിതന്നെ നിലകൊള്ളാനുമുള്ള മാനസിക പക്വത നമുക്കും നേടാനാകട്ടെ - ശുഭദിനം

0 comments:

Post a Comment