Part 31

1983 - അരിസോണയില്‍ ആയിരുന്നു ജെസീക്ക കോക്‌സിന്റെ ജനനം.  കുട്ടിക്കാലം അതവള്‍ക്ക് നൃത്തത്തിന്റെ കാലം ആയിരുന്നു.  അതുകഴിഞ്ഞപ്പോള്‍ ആയോധന കലയിലായി കമ്പം.  14 വയസ്സായപ്പോള്‍ ഇന്റര്‍നാഷ്ണല്‍ തൈക്വാണ്ട ഫെഡറേഷനില്‍ നിന്ന് ബ്ലാക്ക് ബെല്‍റ്റ് നേടി.  സൈക്കോളജിയില്‍ ബിരുദവും ജെസീക്ക നേടി.  നേട്ടങ്ങളുടെ ആ പട്ടിക പിന്നെയും നീണ്ടു.  വിമാനം പറത്തണം എന്നായായി ജെസീക്കയുടെ സ്വപ്‌നം. അതങ്ങനെ സ്വപ്‌നം മാത്രമായി നിര്‍ത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ല.  ശ്രമിച്ചു, പഠിച്ചു, വിജയംകണ്ടു.  അവള്‍ പറത്തിയ വിമാനം ആകാശത്തിലൂടെ വട്ടമിട്ടു.  അതൊരു റെക്കോര്‍ഡ് പറക്കല്‍ ആയിരുന്നു.  ചരിത്രത്തിലെ ആദ്യത്തെ പൈലറ്റ്; ജന്മനാ കൈകള്‍ ഇല്ലാത്ത, തന്റെ രണ്ടുകാലുകള്‍ മാത്രം ഉപയോഗിച്ചായിരുന്നു ആ പറക്കല്‍.  അധികമായി നിലനിന്ന ഇച്ഛാശക്തി ഒന്നുമാത്രമാണ് ജെസീക്കയുടെ വിജയ രഹസ്യം.  എന്നാല്‍ ഈ കഥയിലെ ഹീറോ അവളുടെ അച്ഛന്‍ ആയിരുന്നു.  'ഞാനൊരിക്കലും അവളുടെ ഇല്ലാത്ത കൈകളെക്കുറിച്ചോര്‍ത്ത് കരഞ്ഞില്ല, അവളുടെ കാലുകള്‍കൊണ്ട് എല്ലാം സാധ്യമായിരുന്നു.  അതുകൊണ്ടുതന്നെ കൈകള്‍ ഇല്ലാത്ത കുട്ടി എന്ന ഒരു പരിഗണനയും അവള്‍ക്ക് നല്‍കിയില്ല.' അച്ഛന്‍ പറഞ്ഞു.  സത്യത്തില്‍ അതുകൊണ്ടുതന്നെ ആ കുറവിനെക്കുറിച്ച് അവളും ചിന്തിച്ചില്ല.  ഇല്ലാത്തതല്ല, ഉള്ളതാണ് നമ്മളെ നയിക്കുക.  ഇല്ലാത്ത ഒന്നിന്റെ പിറകെ നടന്ന് സങ്കടപ്പെടാനുള്ളതല്ല ജീവിതം.  ഉള്ളതിന്റെ മേന്മയില്‍ തിളങ്ങാൻ കഴിയട്ടെ നമുക്ക് - ശുഭദിനം  

0 comments:

Post a Comment