Part 44

ഇംഗ്ലണ്ടിലെ വടക്കന്‍ ഡാര്‍ട്ട്മൂര്‍ എന്ന സ്ഥലം. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന 'ക്രാന്‍മര്‍ ' തടാകം.  അവിടുത്തെ ഗൈഡ് ആയിരുന്നു ജയിംസ് പെരോട്ട്.  ഒരു ദിവസം ജെയിംസ് ഒരു കാലി കന്നാസ് തടാക തീരത്ത് ഉപേക്ഷിച്ചു.  എന്നാല്‍ പിന്നീട് വന്ന സന്ദര്‍ശകര്‍, തങ്ങളുടെ യാത്രയുടെ ഓര്‍മ്മക്കായി സ്വന്തം മേല്‍വിലാസം എഴുതിയ കുറിപ്പുകള്‍ ആ കന്നാസില്‍ നിക്ഷേപിച്ചു.  അതിന്റെ തുടര്‍ച്ച മറ്റാരുരീതിയിലായിരന്നു.  തുടര്‍ന്ന് വന്ന സന്ദര്‍ശകര്‍, ആദ്യം കുറിപ്പെഴുതി ഇട്ടയാളുടെ അഡ്രസ്സിലേക്ക് ആശംസകള്‍ എഴുതി അയക്കാന്‍ തുടങ്ങി.  സ്ഥലപരിമിതി മൂലം കന്നാസിനൊപ്പം ഒരു തകരപാട്ടകൂടി എത്തി. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഇതൊരു 'സിസ്റ്റം ' ആയി മാറി.  അധികൃതര്‍ റബ്ബര്‍സ്റ്റാമ്പും, സ്റ്റാമ്പ് പാഡും കൂടി ഏര്‍പ്പെടുത്തി.  അങ്ങനെ ജെയിംസ് പെരോട്ട് ഉപേക്ഷിച്ച ആ കാലികന്നാസ് ലോകത്തിലെ ആദ്യത്തെ തപാല്‍പെട്ടിയായി ചരിത്രത്തില്‍ ഇടം നേടി.  സ്വയം ഒന്ന് തെളിഞ്ഞുനോക്കൂ, മറ്റുള്ളവര്‍ ആ തെളിച്ചം കാണുക തന്നെ ചെയ്യും.  മുഷിഞ്ഞ് മാറി നിന്നാല്‍ കാലികന്നാസുപോലെയാകും ജീവിതം.  എന്നാല്‍ മറിച്ച് സ്വയം തെളിഞ്ഞാല്‍ ചരിത്രത്തില്‍ ഒരു തിരിവെട്ടമായി മാറൂം. സ്വയം തെളിഞ്ഞ് മറ്റുള്ളവരുടെ ജീവിതം കൂടി പ്രകാശഭരിതമാകാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം 

0 comments:

Post a Comment