Part- 69

ഇറ്റലിയിലെ ട്യൂറിനില്‍ ഒരു ജൂതകുടുംബത്തിലായിരുന്നു റിതയുടെ ജനനം.  മുഴുവന്‍ പേര് റിത ലെവി മൊന്റാല്‍സിനി.  ഒരു എഴുത്തുകാരിയാവാനായിരുന്നു അവളുടെ ആഗ്രഹം.  എന്നാല്‍ ട്യൂമര്‍ ബാധിച്ച് ഒരു ബന്ധു മരണപ്പെട്ടതോടെ വൈദ്യശാസ്ത്രരംഗത്ത് എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹം മനസ്സില്‍ കുടിയേറി.  മെഡിസിന്‍ പഠനം ആരംഭിച്ചപ്പോള്‍ നാഡീവ്യൂഹത്തെക്കുറിച്ചായിരുന്നു ഏറെയും ശ്രദ്ധ ചെലുത്തിയത്.  പഠനശേഷം ജോലിയിലേക്ക്.  എന്നാല്‍ റിതയുടെ ആഗ്രഹം പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്നതായിരുന്നില്ല.  ജൂതവംശജരെ അക്കാദമിക്‌ രംഗത്തുനിന്നും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.  ഇതോടെ ജോലി നഷ്ടമായി.  പക്ഷേ, പഠിക്കണമെന്ന ആഗ്രഹത്തിന് ഒട്ടും കുറവ് വന്നില്ല.  വീട്ടിലെ കിടപ്പുമുറി ലാബ് ആയി മാറി.  പരീക്ഷണവസ്തുവായി ഉപയോഗിച്ചത് കോഴിയെയായിരുന്നു.  ഭ്രൂണത്തിലെ നാഡീഞരമ്പുകളിലായിരുന്നു പരീക്ഷണം.  പക്ഷേ വിധി റിതയ്ക്ക് അനുകൂലമായിരുന്നില്ല.  രണ്ടാം ലോക മഹായുദ്ധം, ജര്‍മ്മന്‍ സേന ഇറ്റലി ആക്രമിക്കുന്നു.  റിത ഫ്‌ളോറന്‍സിലേക്ക് പലായനം ചെയ്തു.  അവിടത്തെ അഭയാര്‍ത്ഥി ജീവിതത്തില്‍ ആരും കാണാതെ റിത ഒരു ലബോറട്ടറി ഒരുക്കി.  ആ ഒളിവിലെ ലാബിലും അവര്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.  1946 യുദ്ധം അവസാനിച്ചു.  റിത വീണ്ടും ട്യൂറനിലേക്ക്.  തുടര്‍ന്ന് നീണ്ട 30 വര്‍ഷര്‍ഷത്തോളം ഒരേ വിഷയത്തില്‍ ഗവേഷണം.  1952 ല്‍ നാഡീ ഞരമ്പുകളിലെ ചില കോശങ്ങളുടെ അസാധാരണ വളര്‍ച്ച റിത കണ്ടെത്തി.  അതിന്റെ കാരണം അവര്‍ വേര്‍തിരിച്ചെടുത്തു. അതിരില്ലാത്ത പഠനമായിരുന്നു റിതയുടെ ജീവിതം.  ഒടുവില്‍ ലോകം അവര്‍ക്കൊരു സമ്മാനം നല്‍കി.  1986 ല്‍ ന്യൂറോ ബയോളിജിക്ക് ആവര്‍ഷത്തെ നൊബല്‍ സമ്മാനം.  അതായിരുന്നു ആ സമ്മാനം.   ലക്ഷ്യത്തിലേക്ക് - വിജയത്തിലേക്ക് - ഒരൊറ്റ ഷോട്ട്കട്ട് മാത്രമേയുള്ളൂ എന്ന് റിത നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.  ഏത് പ്രതികൂലാവസ്ഥയിലും ലക്ഷ്യത്തിനായി പ്രയത്‌നിക്കാനുള്ള കരുത്ത് നേടാനാകട്ടെ - ശുഭദിനം 

0 comments:

Post a Comment