Part - 96

രാജാവ് കണ്ണാടി കൊണ്ടൊരു കൊട്ടാരം പണിതു.   ചുമരും തറയുമെല്ലാം കണ്ണാടി മാത്രം.  ഒരിക്കല്‍ രാജാവിന്റെ വേട്ടനായ കൊട്ടാരത്തിലെ ഒരു മുറിയില്‍ അകപ്പെട്ടു.  ഇതറിയാതെ സേവകര്‍ ആ മുറി പുറത്തുനിന്നും പൂട്ടി.  . ചുറ്റും നൂറ്കണക്കിന് നായകള്‍.  നായയ്ക്ക് ഭയമായി.   മറ്റ് നായ്ക്കളെ പേടിപ്പിക്കാന്‍ വേണ്ടി അവന്‍ ഉറക്കെ കുരച്ചു.  ചുറ്റുമുള്ള നായ്ക്കള്‍ മുഴുവനും അവനെ നോക്കി കുരച്ചു.  അവന്‍ ചാടിയപ്പോള്‍ അവരും ചാടി.  പിറ്റേന്നു സേവകര്‍ വന്ന് നോക്കിയപ്പോഴേക്കും ആ വേട്ടനായ ചത്തുകഴിഞ്ഞിരുന്നു !   നമ്മുടെ ജീവിതത്തിലും നാം മനസ്സിലാക്കേണ്ട കാര്യവും ഇതാണ്.  പ്രതിബിംബങ്ങളെല്ലാം പ്രതിഫലനങ്ങളാണ്.  ഓരോരുത്തരും പറയുന്ന കാര്യങ്ങളും ചെയ്യുന്ന കര്‍മ്മങ്ങളുമെല്ലാം പ്രതിധ്വനികള്‍ സൃഷ്ടിക്കുമെന്നുമാത്രല്ല, തനതായ അടയാളങ്ങളും അവശേഷിപ്പിക്കും.   ചില പുസ്തകങ്ങള്‍, സംഗീതം, ശില്പം ഇതിലെല്ലാം അവയുടെ ശില്പിയുടെ പേരില്ലെങ്കിലും നമ്മള്‍ തിരിച്ചറിയാറില്ലേ.  അവനവന്‍ സൃഷ്ടിക്കുന്ന പ്രതിബിംബങ്ങള്‍ക്ക് നടുവിലാണ് ഓരോ ജീവിതവും.  ഹീനകൃത്യങ്ങളുടെ ഉടമകളെ ആര്‍ക്കാണ് ഓര്‍ത്തിരിക്കാന്‍ ഇഷ്ടം.  അവരുടെ മരണത്തോടെ ആ പ്രതിബിംബങ്ങളും അവസാനിക്കും.  എന്നാല്‍ നന്മകള്‍ ചെയ്യുന്നവരുടെ സാന്നിധ്യം അവര്‍ വിടപറഞ്ഞതിനുശേഷവും ഉണ്ടാകും.  ഇടപഴകിയ ഇടങ്ങളിലെല്ലാം തങ്ങളുടെ ക്രിയാത്മക പ്രതിരൂപം നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുള്ളവര്‍ ചരിത്രമോ പാഠപുസ്തകങ്ങളോ ആയിട്ടുണ്ട്.  ചുറ്റുമുളളതിലെല്ലാം തങ്ങളുടെ ചെയ്തികള്‍ പ്രതിഫലിക്കുമെന്ന തിരിച്ചറിവാരംഭിക്കുന്നിടത്ത് പ്രവൃത്തികള്‍ വിശുദ്ധമാക്കപ്പെടും.  പ്രവൃത്തികളെ വിശുദ്ധമാക്കപ്പെടുന്ന ആ നന്മ എന്നും നമ്മില്‍ പ്രതിഫലിക്കട്ടെ - ശുഭദിനം 

0 comments:

Post a Comment