Day 103

ജാഗ്രതയോടെ ഇരിക്കുക!  കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നമ്മള്‍ ഏറ്റവും അധികം കേട്ടതും കേട്ടുകൊണ്ടിരിക്കുന്നതും ഈയൊരു മുന്നറിയിപ്പാണ്.  കോവിഡ് കാലത്ത് സാമൂഹ്യമാധ്യമങ്ങള്‍ നിര്‍ദ്ദേശങ്ങളും, ഉപദേശങ്ങളും, യാഥാര്‍ത്ഥ്യങ്ങളും ചിലപ്പോഴൊക്കെ തമാശകളും ഒക്കെയായി ലോകത്തോട് സംവദിച്ചുകൊണ്ടിരിന്നു.  ആ കൂട്ടത്തില്‍ നിന്നൊരു അടരാണിത്.  രോഗബാധിതനായ വൃദ്ധന്‍.  ഇദ്ദേഹത്തിന് 70 വയസ്സ് പിന്നിട്ടിരിക്കുന്നു.  നീണ്ടുനിന്ന രോഗാവസ്ഥ, ആശുപത്രിവാസം ഒടുവില്‍ കോവിഡ് 19 ല്‍ നിന്നും മോചനം,  ആശുപത്രി ഡിസിചാര്‍ജ് രേഖകള്‍ തയ്യാറാക്കി.  കൂട്ടത്തില്‍ അദ്ദേഹത്തിന് അവരുടെ ചിലവിന്റെ ബില്ലുമുണ്ട്.  ബില്ല് വൃദ്ധന്‍ സസൂക്ഷമം വായിച്ചു.  പിന്നീട് ഏറെ സങ്കപ്പെട്ട് കരഞ്ഞുകൊണ്ടിരുന്നു.  ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.  ബില്ലില്‍ ഉയര്‍ന്ന തുക അടയ്ക്കുന്നതില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തയ്യാറായി.  അപ്പോൾ സങ്കടത്തോടെ ആ വൃദ്ധന്‍ ആശുപത്രി അധികൃതരോട് പറഞ്ഞു:  ഈ ബില്ലില്‍ കാണുന്ന തുക എനിക്ക് അടയ്ക്കാവുന്നതേയുള്ളൂ.  അതിനുള്ള സാമ്പത്തിക ശേഷി എനിയ്ക്കുണ്ട്.  എന്നെ സങ്കടപ്പെടുത്തുന്നത് അതല്ല.  ഈ ആശുപത്രിയില്‍ ചിലവഴിച്ച ഏതാനു ദിവസങ്ങളില്‍ എനിക്ക് നല്‍കിയ ഓക്‌സിജന്റെ വിലകണ്ട് കരഞ്ഞതാണ്.  കഴിഞ്ഞ 70 വര്‍ഷമായി ഈ ഭൂമിയില്‍ ഓക്‌സിജന്‍ സൗജന്യമായി സ്വീകരിച്ച് ജീവിച്ച ഞാന്‍ ഇതുവരെയും അതിന്റെ മൂല്യം അറിഞ്ഞില്ല. ചിന്തിച്ചില്ല.  അങ്ങനെ എനിക്ക് ഈ പ്രകൃതി നല്‍കിയ സൗജന്യങ്ങള്‍ ഒന്നൂം ഞാന്‍ ഇതുവരെയും ശ്രദ്ധിക്കാതെ നടന്നു.  ഇപ്പോഴറിയുന്നു ആ സൗജന്യങ്ങളുടെ മൂല്യവും വിലയും!  മണ്ണ്, മരം, വെള്ളം, വായു ആ ശൃംഖലയ്ക്കകത്താണ് നമ്മള്‍ സുരക്ഷിതരാകുന്നത്.  വിലയറിഞ്ഞ് മൂല്യമുള്‍ക്കൊണ്ട് പ്രകൃതിയ്‌ക്കൊപ്പം നമുക്ക് ഇനിയുള്ളകാലം സഞ്ചരിക്കാം - ശുഭദിനം 

0 comments:

Post a Comment