ഭാഗം‌ - 4

എല്ലാവരിലും നന്മ കാണുന്ന ഒരു സന്ന്യാസി ഉണ്ടായിരുന്നു. ഉപവാസ ദിവസം ഭക്ഷണശാലയിലിരുന്ന് അദ്ദേഹം വെള്ളം കുടിക്കുകയായിരുന്നു,  തൊട്ടടുത്തിരുന്നു ഒരു യുവ സന്ന്യാസി ആഹാരം കഴിക്കുന്നത് അദ്ദേഹം കണ്ടു.  'ഞാന്‍ കഴിക്കുന്നത്‌ കൊണ്ട് താങ്കള്‍ക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ?' യുവസന്ന്യാസി ചോദിച്ചു.  'എനിക്ക് പ്രശ്‌നമൊന്നുമില്ല, ഇന്ന് ഉപവാസദിനമാണെന്ന് താങ്കള്‍ മറന്നുപോയിക്കാണും അല്ലേ? '   ' ഇല്ല, എനിക്ക് നല്ല ഓര്‍മയുണ്ട്.'  'ഓഹോ, എങ്കില്‍ ആരോഗ്യപ്രശ്‌നം മൂലം ഡോക്ടറുടെ നിര്‍ദ്ദേശമുണ്ടാകും അല്ലേ?'   'ഇല്ല, എനിക്ക് ആരോഗ്യത്തിന് യാതൊരു കുഴപ്പവും ഇല്ല.'   മറുപടി കേട്ട് പ്രാര്‍ത്ഥനാ നിരതനായ സന്ന്യാസി ആത്മഗതം ചെയ്തു.  ' നുണ പറയാതെ, ചെയ്യുന്നത് അതേപടി തുറന്നുപറയുന്ന തലമുറ എത്ര മാതൃകാപരമാണ്'  .  ഒരാള്‍ എന്തുനോക്കി നടക്കുന്നുവോ അതുമാത്രമായിരിക്കും അയാളുടെ കണ്ണില്‍ പെടുക,  പുറമേയുള്ള കാഴ്ചകളല്ല ഉള്ള് മലിനമാക്കുന്നത്.  ഉള്ളിലുള്ള അശുദ്ധി മലിനമായ കാഴ്ചകളെ തേടുന്നതാണ്.  കാഴ്ച ശുദ്ധമാകണമെങ്കില്‍ കണ്ണട മാറിയാല്‍ പോര.  മനസ്സിന്റെ അറകളും കൂടി ശുദ്ധമാകണം.  അപരന്റെ തെറ്റ് കണ്ടുപിടക്കുന്നതാണ് പലരുടേയും വിനോദം.  അന്യന്റെ കുറ്റം വിറ്റ് ജീവിക്കുക എന്നത് തൊഴിലാക്കിയവരുമുണ്ട്.  സ്വന്തം തെറ്റുകള്‍ മറയ്ക്കാന്‍ അവര്‍ അന്യരുടെ തെറ്റുകള്‍ പരിചയായി ഉപയോഗിക്കും.  തെറ്റു ചെയ്യുന്നയാളെ തിരിത്തുന്നുതിനുള്ള എളുപ്പമാര്‍ഗ്ഗം, പരസ്യമായി അയാളെ ശിക്ഷിക്കുന്നതിനേക്കാള്‍ അയാളുടെ കുറച്ച് നന്മകളെ പരസ്യപ്പെടുത്തുന്നതാണ് എന്ന് വിശുദ്ധഗ്രന്ഥങ്ങള്‍ പറയുന്നു. 

ഇതുപോലെ മനസ്സിന്റെ ഉള്ളറകള്‍ ശുദ്ധമാക്കി , നാം കാണുന്നകാഴ്ചകളെ നമുക്ക് വിശുദ്ധമാക്കാം - ശുഭദിനം

0 comments:

Post a Comment