Part -5

പൂനിലാവുള്ള ഒരു രാത്രിയില്‍ പത്മാനദിയിലൂടെ ഏകനായി യാത്ര ചെയ്യുകയാണ് രവീന്ദ്രനാഥ് ടാഗോര്‍.  വഞ്ചിയില്‍ ഒരു മെഴുകുതിരി കത്തിച്ചുവെച്ചിട്ടുണ്ട്.  അതീവ ഭംഗിയാര്‍ന്ന രാത്രിയുടെ നിശ്ശബ്ദഗീതം.  ആ രാത്രി നല്‍കിയ ശാന്തതയെ ഉള്ളാകെ നുകര്‍ന്നു ടാഗോര്‍ യാത്ര തുടരുകയാണ്.  ഏറെ നേരം പിന്നിട്ടപ്പോള്‍ അദ്ദേഹം ആലോചിച്ചു. വെറുതെയെന്തിനാണ് വഞ്ചിയിലൊരു മെഴുകുതിരി കത്തിച്ചുവെച്ചത്. അതിന്റെ ആവശ്യമില്ലല്ലോ.  അദ്ദേഹമാ മെഴുകുതിരി അണച്ചു.  മെഴുകുതിരിയുടെ വെളിച്ചമണഞ്ഞപ്പോള്‍ അവിടെയാകെ നിലാവ് പരന്നു.  പുഴയുടെ ഓളങ്ങല്‍ നിലാവേറ്റു തിളങ്ങി.  വഞ്ചിയുടെ അകവും പുറവും നിലാവില്‍ മുങ്ങിനിവര്‍ന്നു.  ഇത്രനേരവും ആ നിലാപ്രഭയെ കാണാതെ പോയത് മെഴുകുതിരിയുടെ വെളിച്ചം കാരണമായിരുന്നു.  നമ്മുടെയുള്ളിലും ഇതുപോലെ അഹംബോധത്തിന്റെയും പാപചിന്തയുടേയും ചെറുമെഴുകുതിരി വെളിച്ചമാണ് ഉള്ളതെങ്കില്‍ സത്യത്തിന്റെ മഹാവെളിച്ചം എങ്ങനെയാണ് നമുക്ക് അനുഭവേഭദ്യമാകുക. 

ഇരുട്ട് പരത്തുന്ന വിളക്കുകളെ കണ്ടെത്താനും അവയെ നമ്മില്‍ നിന്നും അണച്ചുകളയാനുമുള്ള ധീരത, മനഃഥൈര്യം നമുക്കും ഉണ്ടാകട്ടെ - ശുഭദിനം 

0 comments:

Post a Comment