Part -18

ഏതൊരു യുദ്ധത്തിലേതുപോലെ തന്നെയായിരുന്നു ആ യുദ്ധത്തിലേയും കാര്യങ്ങള്‍.  അമേരിക്കയും നോര്‍ത്ത് കൊറിയയും യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.  തെക്കന്‍ കൊറിയയുടെ സൈനികര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിരിക്കുന്നു.  പരിക്കേറ്റവര്‍ സൈനിക ക്യാംപില്‍ ചികിത്സ തേടി.  പലര്‍ക്കും ശസ്ത്രക്രിയ വേണം.  എന്നാല്‍ സൈനികരുടെ ഭയത്തെ ഇല്ലാതാക്കിയത് അവര്‍ക്കിയിലേക്ക് എത്തിയ ജോസഫ് സി. സിര്‍ ആയിരുന്നു.  ഡോക്ടര്‍ എല്ലാവരുടേയും മുറിവുകള്‍ ചികിത്സിച്ചു, പലരേയും ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തി.  ദിവസങ്ങള്‍ക്കു ശേഷം ഡോ.ജോസഫ് സി.സിറിന്റെ അമ്മ ഒരു സത്യം പുറത്തുവിട്ടു.  തന്റെ മകന്‍ ആയിരുന്നില്ല അന്നവിടെ ചികിത്സിക്കാന്‍ എത്തിയത് എന്ന്!  സൈന്യം അന്വേഷണം ആരംഭിച്ചു.  വൈകാതെ 'ഡോക്ടറെ' കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു.  ഫ്രെഡ്  എന്ന് വിളിക്കപ്പെട്ടിരുന്ന ഫെര്‍ഡിനന്റ് വാല്‍ഡേ ഡിമെറ എന്ന കൊടും തട്ടിപ്പുകാരനായിരുന്നു അയാള്‍.  അമേരിക്കയില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടത്തിയ ഫ്രെഡ് ഒടുവില്‍ സൈന്യത്തില്‍ എത്തി ഡോക്ടര്‍ ആയി വിലസി.  ചില പുസ്തകങ്ങള്‍ വായിച്ച പരിചയം മാത്രമായിരുന്നു ഡോക്ടറുടെ യോഗ്യത.  ഒടുവില്‍ ഡോക്ടര്‍ പിടിയിലായി.  സൈന്യം ആ തട്ടിപ്പുകാരനെ യാതൊരുവിധ ശിക്ഷാനടപടികളും കൂടാതെ വെറുതെ വിട്ടു.  നിരവധിപേരുടെ ജീവന്‍ രക്ഷിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു എന്നാതായിരുന്നു കാരണം.  തെറ്റുകള്‍ ചിലപ്പോള്‍ തെറ്റുകളല്ലാതാകുന്നു.  പ്രവര്‍ത്തിയുടെ നല്ല ഗുണഫലം പ്രവര്‍ത്തിയെ ശുദ്ധീകരിക്കുന്നു.  നമ്മള്‍ ആരെന്നതല്ല, നമ്മള്‍ എന്ത് എന്നതാണ് വിലയിരുത്തപ്പെടേണ്ടത് - ശുഭദിനം 

0 comments:

Post a Comment