Part 25

ടിവിയില്‍ ലണ്ടന്‍ മാരത്തോണ്‍ ആകാംക്ഷയോടെ കാണുകയാണ് പീറ്റര്‍ ഗ്രേയും കുടുംബവും.  അപ്പോള്‍ ഇളയമകള്‍ ടാനി പിതാവിനോട് പറഞ്ഞു.  എനിക്കും മാരത്തോണില്‍ പങ്കെടുക്കണം.  വീട്ടില്‍ അതുവരെയുണ്ടായിരുന്ന ബഹളം മെല്ലെ നിശബ്ദതയിലേക്ക് വഴിമാറി.  എല്ലാവരും സങ്കടത്തോടെ അവളെ നോക്കി.  'എനിക്ക് ലോകമറിയുന്ന കായികതാരമാകണം. ഞാന്‍ ആവുക തന്നെ ചെയ്യും'  എന്ന് പറഞ്ഞ് അവള്‍ തന്റെ വീല്‍ചെയറുമായി തിരിച്ചുപോയി.  തന്റെ മകളുടെ ആഗ്രഹത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ആ അച്ഛന് അറിയില്ലായിരുന്നു.  കാലം കടന്നുപോയി.  ബാസ്‌കറ്റ്‌ബോള്‍, അമ്പെയ്ത്ത്, നീന്തല്‍, കുതിരയോട്ടം എന്നിവയിലെല്ലാം ടാനി അസാമാന്യപ്രകടനം കാഴ്ചവെച്ചു. അവളുടെ സ്വപ്‌നംപോലെതന്നെ, 1988 ല്‍ ബ്രിട്ടനുവേണ്ടി ടാനി പാരാലിംപിക്‌സില്‍ പങ്കെടുത്തു.  അവിടന്നങ്ങോട്ട് ടാനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.  പാരാലിംപിക്‌സില്‍ 16 മെഡലുകള്‍, അതില്‍ 11 സ്വര്‍ണ്ണം.  6 തവണ ലണ്ടന്‍ മാരത്തോണ്‍ ചാമ്പ്യന്‍.  30-ാളം ലോകറെക്കാര്‍ഡുകള്‍ സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തു കേരിസ് ഡേവിനോ രേഗ എന്ന ടാനി.  ചിലരുടെ നിഘണ്ടുവില്‍ ഒരു വാക്ക് ഉണ്ടാകില്ല. ' അസാധ്യം' എന്ന വാക്ക്.  മനകരുത്ത്‌ കൊണ്ട് അവര്‍ എന്തും നേടിയെടുക്കും. നമ്മെ തേടിവരുന്ന സങ്കീര്‍ണ്ണതകളെയും നമുക്ക് മനകരുത്ത് കൊണ്ട് തന്നെ നേരിടാം.  ഇടയക്കൊക്കെ ' അസാധ്യം'  എന്ന വാക്കിനെയൊന്ന് നമുക്ക് മറക്കാന്‍ ശ്രമിക്കാം  - ശുഭദിനം  

0 comments:

Post a Comment