അയൽക്കാരായിരുന്നു അപ്പുവും അമ്മുവും. നിധിപോലെ സൂക്ഷിക്കുന്ന കുറേ ഗോട്ടികളുണ്ട് അപ്പുവിന്. അമ്മുവിനും അതുപോലെതന്നെ വളപ്പൊട്ടുകളുടെ വൻ ശേഖരമുണ്ട്. പലനിറത്തിലുള്ള വളപ്പൊട്ടുകൾ. അവൾ ഒരു ദിവസം വളപ്പൊട്ടുകൾ എല്ലാം അപ്പുവിനെ കാണിച്ചുകൊടുത്തു. എന്തെല്ലാം നിറങ്ങളിൽ കാണുന്ന വളപ്പൊട്ടുകൾ. അപ്പുവിന് കൊതിയായി. "വളപ്പൊട്ടുകൾ എനിക്ക് തരുമോ, എന്നാൽ എന്റെ ഗോട്ടികൾ മുഴുവൻ നിനക്ക് തരാം. മുഴുവൻ വളപ്പൊട്ടുകളും അവൾ അപ്പുവിന് കൊടുത്തു. അവൻ സന്തോഷത്തോടെ വീട്ടിലേക്ക് പോയി. അമ്മുവിന് കൊടുക്കാൻ ഗോട്ടികൾ കൈയിലെടുത്തപ്പോൾ അവനൊരു തോന്നൽ. എല്ലാം കൊടുക്കണ്ട, കുറച്ചു മാറ്റി വെക്കാം. അവളെന്തായാലും അറിയില്ലല്ലോ. ഏറ്റവും ഭംഗിയുള്ള ഗോട്ടികൾ മാറ്റിവെച്ച് ബാക്കി അവൻ അമ്മുവിന് കൊടുത്തു. പക്ഷേ അവനാ രാത്രി ഉറക്കം വന്നില്ല. അവൾ ഇതുപോലെ കുറേ വളപ്പൊട്ടുകൾ മാറ്റിവെച്ചിട്ട് ഉണ്ടാകുമോ? ഇല്ല അവൾ എനിക്ക് മുഴുവനും തന്നിട്ടില്ല. അവന് ആകെ സങ്കടമായി. പക്ഷേ ഇതൊന്നും അറിയാതെ അടുത്ത വീട്ടിൽ അമ്മു സുഖമായി ഉറങ്ങി. സുഭാഷ് ചന്ദ്രൻ എഴുതിയ ഈ കുട്ടി കഥയിൽ നിറയെ ജീവിതമുണ്ട് അഴുക്കുള്ള മനസ്സിൽ നല്ല ചിന്തയോ, അശുദ്ധമായ കണ്ണിൽ നല്ല കാഴ്ചയോ പതിയില്ല. ഒരാളെ പറ്റിച്ചു അപ്പോൾ അയാൾ തന്നെയും പറ്റിക്കുമോ എന്ന ചിന്തയാൽ ഉള്ളം അശാന്തമായി. പ്രിയപ്പെട്ട വരാൽ ചതിക്കപ്പെടുന്ന അതിനേക്കാൾ അസഹ്യമായ മറ്റൊരു അനുഭവം ഇല്ല.
പറ്റിക്കാൻ എന്തെളുപ്പമാണ്, ഏത് പ്രലോഭനങ്ങളിലും ബന്ധങ്ങൾ വിശ്വസ്തതയോടെ കാത്ത് വെക്കലാണ് വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുത്തു നടപ്പിലാക്കാൻ നമുക്കും സാധിക്കട്ടെ - ശുഭദിനം
പറ്റിക്കാൻ എന്തെളുപ്പമാണ്, ഏത് പ്രലോഭനങ്ങളിലും ബന്ധങ്ങൾ വിശ്വസ്തതയോടെ കാത്ത് വെക്കലാണ് വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുത്തു നടപ്പിലാക്കാൻ നമുക്കും സാധിക്കട്ടെ - ശുഭദിനം

0 comments:
Post a Comment