Day 106

ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ഗുരുനാഥന്‍ അസുഖം പിടിച്ച് കിടപ്പിലായി. ഒരു ചിത്രരചനയുടെ ഇടയിലായിരുന്നു അദ്ദേഹത്ത് അസുഖം പിടിപ്പെട്ടത്. വരച്ചുമുഴുമിപ്പിക്കാത്ത ആ ചിത്രം പൂര്‍ത്തിയാക്കുവാന്‍ അദ്ദേഹം തന്റെ ശിഷ്യരോട് ആവശ്യപ്പെട്ടു. പക്ഷേ, അതേറ്റെടുക്കുവാന്‍ ശിഷ്യര്‍ മടിച്ചു. വീണ്ടും വീണ്ടും ഗുരു നിര്‍ബന്ധിച്ചപ്പോള്‍ ലിയോനോര്‍ഡോ ആ ചിത്രം പൂര്‍ത്തീകരിക്കാന്‍ സമ്മതിച്ചു. യുവാവായ ലിയോനാര്‍ഡോ ഡാവിഞ്ചി വരച്ചുപൂര്‍ത്തിയാക്കിയ ആ ചിത്രം കണ്ട് ഗുരു വിസ്മയിച്ചു. അത്യന്തം മനോഹരമായ ആ ചിത്രം കണ്ട് ഗുരു ശിഷ്യനെ ചേര്‍ത്തുപിടിച്ചു. ധാരാളം അഭിനന്ദിച്ചു. മാത്രമല്ല, പിന്നീടൊരിക്കലും ഒരു ചിത്രം വരയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചതുമില്ല. തന്റെ ഈ ശിഷ്യന്‍ നേടുന്ന യശസ്സാണ് ഇനി തന്റെ അഭിമാനം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃദയ നൈര്‍മ്മല്യമുള്ളവര്‍ക്കേ മറ്റുള്ളവരുടെ നന്മ കണ്ടെത്താനും, അഭിനന്ദിക്കാനും കഴിയൂ. പകരം അസൂയയും പകയുമാണ് നമ്മിലുള്ളതെങ്കില്‍ ആ നന്മകാണാന്‍ നമുക്കൊരിക്കലും സാധിക്കുകയുമില്ല. അഥവാ കണ്ടാലും പ്രശംസിക്കാന്‍ കൂട്ടാക്കുകയുമില്ല. ഈ നന്മയ്ക്ക് ഒരു പ്രത്യേകയുണ്ട്. നന്മ ആഗ്രഹിക്കുന്നവനേ നന്മ പ്രവൃത്തിക്കാനാകൂ. തനിക്കും തന്റെ കൂടെയുള്ളവര്‍ക്കും നന്മ വരാന്‍ അവര്‍ എപ്പോഴും ബദ്ധശ്രദ്ധരായിരിക്കും. നന്മയുടെ ഒരു അംശമെങ്കിലും അന്യരില്‍ കണ്ടാല്‍ അത് എടുത്തുകാട്ടാനും അവരെ അഭിനന്ദിക്കാനും അത്തരക്കാര്‍ മടിക്കുകയില്ല. പ്രതിബന്ധങ്ങള്‍ എത്രതന്നെ വന്നാലും സാഹചര്യങ്ങള്‍ എത്ര മോശമായാലും നന്മയെ വിജയിപ്പിക്കാന്‍ അവര്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കും. നമ്മള്‍ ഭാരതീയരുടെ ജീവിത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഒരു ആശയമുണ്ട്- ലോകാഃ സമസ്തഃ സുഖിനോഃഭവന്തുഃ - ഈ ആശയത്തെ നമ്മള്‍ ഓരോരുത്തര്‍ക്കും പ്രവര്‍ത്തികമാക്കാന്‍ ശ്രമിക്കാം.

0 comments:

Post a Comment