Day 128

ആഫിക്കന്‍ രാജ്യമായ മൗറീഷ്യസില്‍ ഒരു പക്ഷിവംശം ഇല്ലാതായി. ഡ്യോഡു എന്നാണ് ആ പക്ഷിയുടെ പേര്. ഏകദേശം നമ്മുടെ താറാവിനെപോലെയിരിക്കും. ഇതൊടൊപ്പം തന്നെ മറ്റൊരു കാര്യവും അവിടെ നടന്നു. കല്‍വാരിയ എന്ന പേരുള്ള മധുരമുള്ള പഴങ്ങള്‍ ധാരാളം ഉണ്ടാകുന്ന ഒരു മരവും അവിടെ അപ്രത്യക്ഷമായി. ഈ പക്ഷിയും മരവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നായി അടുത്ത അന്വേഷണം. അവസാനം അവര്‍ ഉത്തരം കണ്ടെത്തി. കല്‍വാരിയ മരത്തിന്റെ വിത്തുകള്‍ മരച്ചുവട്ടില്‍ നിന്നും പലയിടത്തായി കൊണ്ടുപോയി നിക്ഷേപിച്ചിരുന്നത് ഡ്യോഡു പക്ഷിയായിരുന്നു. ആ പക്ഷിയുടെ ദഹനപ്രക്രിയയില്‍ മാത്രമേ വിത്തിന് പതം വന്ന് പുതിയ നാമ്പുകള്‍ മുളയ്ക്കാന്‍ ആ വിത്ത് പ്രാപ്തമാവുകയുള്ളൂ. ആ പക്ഷിയില്ലാതായപ്പോള്‍ ആ മരവും ഇല്ലാതായി നമ്മുടെ ജീവിത്തിലും അങ്ങിനെ തന്നെയാണ്.. ഒരാള് പോയാല്‍ വേറൊരാളെ കിട്ടൂലെ എന്നെല്ലാം ചോദിക്കാന്‍ എത്ര എളുപ്പമാണ്. പ്രകൃതിയെ മാത്രമല്ല, ചില മനുഷ്യരേയും അങ്ങിനെ തന്നെയാണ് ഈശ്വരന്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. പലരും പലരുടേയും മുറിവുകളെ ഉണക്കുന്ന പച്ചമരുന്നാണ്. സ്‌നേഹിക്കാന്‍ ഒരു കാരണമെങ്കിലും ബാക്കിയുണ്ടെങ്കില്‍ നമുക്കും മറ്റുള്ളവരെ ചേര്‍ത്തുനിര്‍ത്താം.

0 comments:

Post a Comment