Day 129

അച്ഛന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായതിനാല്‍ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ സ്‌കൂളുകള്‍ മാറേണ്ടിവന്നു ആ കുട്ടിക്ക്. അലഹബാദിലെ കേന്ദ്രീയ വിദ്യാലത്തില്‍ നിന്ന് പ്ലസ്ടു കഴിഞ്ഞ് ഐഐടി കാന്‍പൂരില്‍ പ്രവേശനം കിട്ടുന്നു. 1995 ല്‍ ഐഐടി ജയിച്ചപ്പോള്‍ പിന്നെ ഐഐഎം പ്രവേശനത്തിനുള്ള തയ്യാറെടുപ്പ് നടത്തി. ആ വഴി കുറച്ച് മുന്നോട്ട് പോയപ്പോള്‍ ഈ വഴിയല്ല തന്റേതെന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങി. അങ്ങനെയാണ് അയാള്‍ സിവില്‍ സര്‍വീസ് പരീക്ഷാ തയ്യാറെടുപ്പിലേക്ക് തിരിയാന്‍ തീരുമാനിച്ചത്. അങ്ങനെ 1996 ല്‍ തന്നെ അയാള്‍ സിവില്‍ സര്‍വീസ് നേടി. ആ വര്‍ഷത്തെ ബാച്ചില്‍ ഐപിഎസുകാരനായി ജോലിയിലും കയറി. കേരളത്തില്‍ തിരുവനന്തപുരം പോലീസ് കമ്മീഷണറായി. - രാജന്‍ സിങ്ങ്. 2005 ല്‍ ഐപിഎസ് വേണ്ടെന്ന് വെച്ച് അദ്ദേഹം പുതിയ വഴി തേടി. അങ്ങനെ ഐപിഎസില്‍ നിന്ന് രാജിവെച്ച് യുഎസിലെ പ്രശ്‌സ്തമായ വാര്‍ട്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിഎ. പഠനശേഷം ലോകത്തിലെ തന്നെ ഒന്നാം നന്വര്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ മക്കിന്‍സിയില്‍ കണ്‍സള്‍റ്റന്റായി. അവിടെ കുറച്ചുകാലം ജോലി ചെയ്ത് തിരികെ ഇന്ത്യയിലേക്ക്. ഒരു ഇന്‍വെസ്റ്റഅമെന്റ് ബാങ്കില്‍ അഡൈ്വസറായി. പിന്നെ കരുതി എന്തിന് മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യണം എന്ന്.. അങ്ങനെ ലക്ഷകണക്കിന് രൂപ ശമ്പളം കിട്ടുന്ന ആ ജോലി രാജിവെച്ച് തിരുവനന്തപുരത്ത് ഒരു കമ്പനി തുടങ്ങി. 'ഹാബിറ്റ് സ്‌ട്രോങ്ങ്' ! Focussed Learning and Focussed Work എന്നതാണ് ഈ കമ്പനിയുടെ മുദ്രാവാക്യം. പഠനമായാലും ജോലിയായാലും അതില്‍ ഏറ്റവും കൂടുതല്‍ എങ്ങിനെ ഫോക്കസ് ചെയ്യണമെന്ന് ഈ കമ്പനി നമ്മളെ പഠിപ്പിക്കുന്നു.. എന്ത് പഠിക്കുന്നു എന്നതല്ല, എങ്ങിനെ പഠിക്കുന്നു എന്നതാണ് പ്രധാനം. ജീവിതയാത്രകള്‍ തുടര്‍ന്നുകൊണ്ടിരിക്കും. പക്ഷേ ലക്ഷ്യബോധത്തോടെയുള്ള യാത്രകള്‍ നമ്മെ വിജയവീഥിയിലെത്തിക്കുക തന്നെ ചെയ്യും.

0 comments:

Post a Comment