Day 151

ആ കാട്ടില്‍ ദൈവം പ്രത്യക്ഷപ്പെട്ടു. ചെറിയ മരങ്ങള്‍ ദൈവത്തോട് പരാതി പറഞ്ഞു: വന്‍മരങ്ങള്‍ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്നത് കൊണ്ട് ഞങ്ങളെ ആരും ശ്രദ്ധിക്കുന്നതേയില്ല. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തതുകൊണ്ട് വളരാനും സാധിക്കുന്നില്ല. ഞങ്ങള്‍ എന്നും ചെറുതായിതന്നെ നില്‍ക്കുന്നു. പിറ്റേന്നുതന്നെ ദൈവം വന്‍മരങ്ങളെയെല്ലാം അപ്രതൃക്ഷമാക്കി. അതിശക്തമായ മഴയും വെയിലുമേറ്റ് ചെറുമരങ്ങള്‍ തളരാന്‍ തുടങ്ങി. അവര്‍ വീണ്ടും ദൈവത്തെ വിളിച്ചു കരഞ്ഞു: ഞങ്ങള്‍ക്ക് തെറ്റുപറ്റി. ദയവുചെയ്ത് വന്‍മരങ്ങളെ തിരിച്ചുകൊണ്ടുവരിക. അവയ്ക്കിടയിലൂടെ ഞങ്ങള്‍ വളര്‍ന്നുകൊള്ളാം. ദൈവം കാടിനെ പൂര്‍വ്വസ്ഥിതിയിലാക്കി. പരാതിയൊന്നുമില്ലാതെ പിന്നെയവര്‍ അവിടെ വളര്‍ന്നു. ഒന്നും പരസ്പരവിരുദ്ധമല്ല. എല്ലാം പരസ്പര പൂരകങ്ങളാണ്. തന്റെ കഴിവുകൊണ്ടുമാത്രം വളരുന്ന ഒന്നുമില്ല. ഓരോന്നും മറ്റൊന്നിനെ സാധൂകരിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. പൊതുക്രമീകരണത്തില്‍ നില്‍ക്കുമ്പോള്‍ ഒന്നിനും മറ്റൊന്നിന്റെ വില മനസ്സിലാകില്ല. നിസ്സാരമെന്ന് കരുതുന്നവ അപ്രത്യക്ഷമാകുമ്പോഴാണ് നാം തിരിച്ചറിയുക , അവയുടെ സാന്നിധ്യം എത്രമാത്രം ഗൗരവതരമായിരുന്നു എന്ന്. ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്. വ്യത്യസ്തതകൊണ്ടും വൈശിഷ്ട്യം കൊണ്ടും ഓരോന്നും തങ്ങളുടെ ആവാസവ്യവസ്ഥയെ ക്രമീകരിക്കുന്നുണ്ട്. തനിക്കൊപ്പം വളരുന്നവയ്‌ക്കെല്ലാം തന്റെ വളര്‍ച്ചയില്‍ ആധികാരികമായ പങ്കുണ്ട് എന്ന തിരിച്ചറിവുണ്ടായാല്‍ ഈ ലോകത്ത് ഒന്നിനും വിലയില്ലാതാവുകയില്ല - ശുഭദിനം.

0 comments:

Post a Comment